ഇളനീരിനും വിളഞ്ഞ തേങ്ങയ്‌ക്കും കളളു ചെത്താനുമായി വെവ്വേറെ തെങ്ങുകള്‍ വളര്‍ത്തിയാണ് പാലക്കാട് ചിറ്റൂരിലെ ആറാം മൈലില്‍ നിന്നുളള കേരകര്‍ഷകനായ ജ്യോതി മണികണ്‌ഠന്‍ ലാഭം കണ്ടെത്തുന്നത്. കൃഷിയിടം നനയ്‌ക്കാന്‍ കുളങ്ങളും വളത്തിനായി കന്നുകാലികളും കുളങ്ങളിലെ മത്സ്യകൃഷിയുമെല്ലാം ചേര്‍ന്ന് ഒന്നാന്തരമൊരു സംയോജിത കൃഷിയിടമാണ് ഈ കര്‍ഷകന്റേത്.